പ്രവാചകരുടെ ജീവിതപങ്കാളികള്‍


തിരുനബി(സ്വ) രംഗത്തുവന്നപ്പോള്‍ അങ്കലാപ്പായിരുന്നു അറബികള്‍ക്ക് ആദ്യം ഉണ്ടായത്. അന്നുവരെ നിരക്ഷരനായി കണ്ട ഒരാള്‍ സാഹിത്യ കോകിലങ്ങളെയും ഗദ്യസമ്രാട്ടുകളെയും വെല്ലുവിളിക്കുന്നു. അറബി സാഹിത്യലോകം വിശുദ്ധ ഖുര്‍ആനു മുമ്പില്‍ പകച്ചുനിന്നു. എങ്ങനെയെങ്കിലും തിരുനബിയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പലതവണ ശ്രമിച്ചു. വാഗ്ദാനങ്ങളുടെ പെരുമഴ. ഭീഷണികള്‍, ഉപദ്രവങ്ങള്‍, ആരോപണങ്ങള്‍... തിരുനബി(സ്വ) തകര്‍ന്നു പോയില്ല. അലൗകികമായ ആ വിജ്ഞാന പ്രവാഹം സാഹിത്യത്തെ സാഹിത്യം കൊണ്ടും ആശയത്തെ ആശയം കൊണ്ടും സംവാദമുഖരിതമാക്കി. അവര്‍ പ്രതിരോധത്തിന്റെ മറ്റു വഴികള്‍ ആലോചിച്ചു. തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ കവിയും മന്ത്രവാദിയും കേട്ടെഴുത്തുകാരനും പകര്‍പ്പുകാരനും ഒക്കെയായി പരിചയപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായത് അങ്ങനെയാണ്. എന്നാല്‍ ഖുര്‍ആന്‍ തിരുനബിയെ(സ്വ) ഏറ്റെടുത്തു. എല്ലാ വിമര്‍ശനങ്ങള്‍ക്കും സര്‍ഗ സുന്ദരമായി മറുപടി പറഞ്ഞു. നിവൃത്തിയില്ലാതെ ആയുധം കൊണ്ട് ഈ മഹാ പ്രവാഹത്തെ തടഞ്ഞു നിര്‍ത്താം എന്നവര്‍ വ്യാമോഹിച്ചു. പക്ഷേ, കാതലുള്ള സത്യങ്ങളെ കാരിരുമ്പ് കൊണ്ട് തകര്‍ക്കാനാവില്ലെന്ന് അനുഭവ ചരിത്രം സാക്ഷി.
ആയുധം കൊണ്ട് ഇസ്ലാം വ്യാപനത്തെ തടയാന്‍ സാധിക്കില്ലെന്നു ബോധ്യപെട്ട പില്‍ക്കാല യൂറോപ്പും പഴയ തന്ത്രം തന്നെ പുറത്തെടുത്തു. അതാണ് ഓറിയന്റലിസം. അഹോരാത്രം കിണഞ്ഞു ശ്രമിച്ചു വിശുദ്ധ വചനങ്ങളെയും തിരുമൊഴികളെയും ദുര്‍വ്യാഖ്യാനം ചെയ്തു ഓറിയന്റലിസ്റ്റുകള്‍ നടത്തിയ 'പഠനങ്ങള്‍'. അപൂര്‍വ്വം ചിലരുടെ നിഷ്പക്ഷ നിലപാടുകളെ ഒഴിച്ച് നിര്‍ത്തിയാല്‍, ആ പഠനങ്ങള്‍ വെറും കല്പിത കഥകളും ഊഹാപോഹങ്ങളും മാത്രമായി. തിരുനബിയുടെ(സ്വ) വ്യക്തിജീവിതത്തെയും കുടുംബ ജീവിതത്തെയും മോശമാക്കി ചിത്രീകരിച്ച് വിശ്വാസികള്‍ക്കിടയില്‍ താറടിച്ചു കാട്ടാനുള്ള ശ്രമങ്ങള്‍ അതിന്റെ ഭാഗമാണ്. അത്തരം ശ്രമങ്ങളുടെ അര്‍ഥശൂന്യത ചൂണ്ടിക്കാട്ടുകയാണ് ഈ പ്രബന്ധം.
തിരുമേനിയുടെ(സ്വ) കുടുംബ ജീവിതത്തിനു നേരെ ഉന്നയിക്കപ്പെട്ട വിമര്‍ശങ്ങള്‍ തന്നെയാവട്ടെ ആദ്യം. എന്തെല്ലാം അപഹാസ്യതകളാണ് ഉന്നയിക്കുന്നത്! വിവാഹം കഴിച്ചാലും കുഴപ്പം, മൊഴി ചൊല്ലിയാലും കുഴപ്പം. വൃദ്ധകളെയും വിധവകളെയും കല്യാണം കഴിച്ചത് കാമാസക്തി, ബുദ്ധിമതിയായ യുവതിയെ വിവാഹം ചെയ്തത് ലമ്പടത്വം, തന്റെ വിധവകളെ മറ്റുള്ളവര്‍ക്ക് വിവാഹം കഴിക്കാന്‍ പറ്റാത്തത് നിഷ്ഠുരത. സൗഹൃദത്തിനു വില കല്പിച്ചു സംരക്ഷിച്ചു കൂടെ നിര്‍ത്തിയാല്‍ മഹാപാപം. പതിനൊന്നു ഭാര്യമാരെ വിവാഹം കഴിച്ചതും ദിനേന അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതും പെരുംകുറ്റം. ഒമ്പതു പേര്‍ ജീവിച്ചിരിക്കുമ്പോള്‍ മരിച്ചതു എല്ലാത്തിലും വലിയ ക്രൂരത.. ഏതുകാര്യത്തിലാണ് കുഴപ്പമില്ലാത്തത് എന്ന് മാത്രമേ അറിയാനുള്ളൂ. തിരുദൂതരെ കണ്ടും അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും കൂടെ ജീവിച്ചവര്‍ക്കൊന്നുമില്ലാത്ത പരാതികളാണ് ഇവര്‍ക്കുണ്ടാവുന്നത്. വിശദാംശങ്ങളിലേക്ക് വരുന്നതിനു മുമ്പ് തിരുനബിയുടെ(സ്വ) വിവാഹങ്ങളെ കുറിച്ച് ഒരു ഹ്രസ്വചിത്രം വരച്ചിടാം.







2 സൗദ ബിന്‍ത് സംഅ(റ)

3. ആഇശ ബിന്‍ത് അബൂബക്ര്‍(റ)

4. ഹഫ്സ ബിന്‍ത് ഉമര്‍(റ)

5. സൈനബ് ബിന്‍ത് ഖുസൈമ(റ)

6. ഉമ്മു സല്‍മ / ഹിന്ദ് ബിന്‍ത് അബി ഉമയ്യ(റ)

7. സൈനബ് ബിന്‍ത് ജഹ്ശ്(റ)

8. ജുവൈരിയ ബിന്‍ത് ഹാരിസ്(റ) 

9. റംല / ഉമ്മുഹബീബ(റ)

10. സ്വഫിയ്യ ബിന്‍ത് ഹുയയ്യ്(റ)

11. മൈമൂന ബിന്‍ത് ഹാരിസ്(റ)