സൗദ ബിന്‍ത് സംഅ(റ)


ഖദീജബീവിയുടെ മരണശേഷം, അവരെക്കാള്‍ ഒരു വയസ് അധികമുണ്ടായിരുന്ന 66 കാരിയായ സൗദ(റ) എന്ന വൃദ്ധയെയാണ് തിരുനബി(സ്വ) വിവാഹം ചെയ്തത്. ആദ്യ കാല മുസ്ലിംകളില്‍ പെട്ട അവര്‍ക്ക് ഭര്‍ത്താവൊഴികെ മുസ്ലിമായ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ കുടുംബങ്ങളും നാട്ടുകാരും നന്നായി ദ്രോഹിച്ചു. മര്‍ദനം സഹിക്കവയ്യാതെ അബ്സീനിയയിലേക്ക് പലായനം ചെയ്തവര്‍ക്കൊപ്പം ആ വൃദ്ധ ദമ്പതികളും പോയി. മടങ്ങി വന്ന ഉടനെ ഭര്‍ത്താവിന്റെ മരണം. അതോടെ ഇസ്ലാം ഉപേക്ഷിക്കാന്‍ ബന്ധുക്കള്‍ അവരെ നിര്‍ബന്ധിച്ചു. അവരതിനു കൂട്ടാക്കിയില്ല. സ്വാഭാവികമായും സംരക്ഷണത്തിനു ആരോരുമില്ലാതെ ആ വൃദ്ധ വിധവ ഒറ്റപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഹിജ്‌റയ്ക്ക് 3 വര്‍ഷം മുമ്പ് അമ്പത്തിമൂന്നുകാരനായ നബിതിരുമേനി(സ്വ) അവരെ കല്യാണം കഴിച്ചത്.