Rss കാരനായിരുന്ന T Ranjith FB യിൽ ഇട്ടത്...


ഹൈസ്കൂൾ കാലം മുതൽ തന്നെ കൂട്ടുകെട്ടിന്റെ ഫലമായി ഞാൻ ഒരു പരിപൂർണ സംഘിയായി തുടങ്ങിയിരുന്നു. കേട്ട കഥകളെല്ലാം മുസ്ലിം, ക്രിസ്ത്യൻ വിരോധത്തിന്റേതായിരുന്നു.
മുസ്ലിങ്ങൾ ഹിന്ദുവിന്റെ ശത്രുക്കളാണെന്നും ക്രിസ്ത്യൻസ് ഹിന്ദുവിന്റെ സൈലന്റ് കില്ലറാണെന്നും പലവുരു കേട്ട് ചെവിയിൽ പതിഞ്ഞു പോയിരുന്നു.
കുട്ടിക്കാലം മുതലുണ്ടായിരുന്ന പല സൗഹൃദങ്ങളെയും അങ്ങനെയാണ് വെറുക്കാൻ തുടങ്ങിയത്. ഫേസ്‌ബുക്, വാട്സ്ആപ്പ് സജീവമായി തുടങ്ങിയ കാലം മുതൽ വന്നു കൊണ്ടിരുന്ന മെസേജുകൾ വായിച്ച് ആ വെറുപ്പിന് ശക്തി കൂടി. പക്ഷേ.. ആ ഒരു നിമിഷം.. അതെന്റെ വിഷലിപ്തമായ മനസിനെ തോൽപിച്ചു കളഞ്ഞു..
2017 ഉത്രാടത്തിന്റെ അന്ന് (ഒന്നാം ഓണത്തിന്റെ അന്ന്) കോതമംഗലം പോയി തിരികെ വരുമ്പോൾ പെരുമ്പാവൂരിനടുത്ത് ഒരു അമ്പലത്തിന്റെ പടിവാതിൽക്കൽ വെച്ച് ആക്‌സിഡന്റ് ഉണ്ടായി. മദ്യപിച്ചു ബോധമില്ലാതെ വന്ന ഒരു സംഘം കാറിൽ വന്ന് എന്റെ ബൈക്ക് ഇടിച്ചു തെറുപ്പിച്ചതും റോഡിലേക്ക് വന്നു വീണതും മാത്രമേ ഓര്മയുള്ളൂ..
പിന്നീട് ബോധം തെളിഞ്ഞത് എറണാകുളത്തുള്ള സ്വകാര്യ ഹോസ്പിറ്റലിൽ വെച്ചാണ്.. അതും രണ്ട് ദിവസങ്ങൾ കഴിഞ്ഞ്.
പിന്നീട് കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞു. ഞാൻ ഇടിയേറ്റ് വീണത് അമ്പലത്തിന്റെ മുന്നിൽ.. അന്നവിടെ എന്തോ ആഘോഷം നടക്കുന്നുണ്ടായിരുന്നു. ഒരു പാട് പേർ വന്നുപോയി കൊണ്ടിരുന്നു. എന്നിട്ടും ഞാൻ ആൾക്കൂട്ടത്തിനു നടുവിൽ രക്തം വാർന്നു കിടന്നത് 25മിനുട്ടാണ്. ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ തൊട്ടടുത്ത പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞു വന്ന കുറച്ചു പേർ അത് കണ്ട് എന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ വണ്ടിക്കായി പാട് പെട്ടു. ഒടുവിൽ റോഡ് ബ്ലോക്ക്‌ ചെയ്ത് ബലപ്രയോഗം നടത്തി ഒരു വണ്ടി നിർത്തിച്ചു, അതിൽ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. രക്തം ഒരു പാട് പോയത് കൊണ്ട് അവർ തന്നെ അവരുടെ മഹല്ല് കൂട്ടായ്മയുമായി ബന്ധപ്പെട്ട് ബ്ലഡ്‌ അറേഞ്ചു ചെയ്തു, എന്റെ കുടുംബം വരുന്നത് വരെ അവിടെ വെയ്റ്റ് ചെയ്തു.
നാല് ദിവസം കഴിഞ്ഞ് ഹമീദ്, അൻസാർ തുടങ്ങിയവർ വീണ്ടും വന്നു. എന്തെങ്കിലും ആവശ്യമുണ്ടോന്നു ചോദിച്ച്..
അപ്പോഴാണ് അച്ഛൻ പറഞ്ഞത്: ഇവർ കാണിച്ച ദയ ഉണ്ടായിരുന്നില്ലെങ്കിൽ എന്റെ മോൻ.. ഇന്ന്...
ഈശ്വരൻ അങ്ങിനെയാണ്. നമ്മെ മാറ്റിമറിക്കാൻ ഒരവസരം അവൻ തരും. ആരാണ് അവസാനത്തെ തുള്ളി വെള്ളം വായിലേക്ക് ഇറ്റിച്ചു തരിക എന്നത് അവന്റെ മാത്രം തീരുമാനമാണല്ലോ?..
ജിഹാദികൾ എന്ന് ഞാൻ കേട്ട് പഠിച്ച മനുഷ്യർ...!!!!
ഈശ്വരാ.. നീ എന്റെ കണ്ണുതുറപ്പിച്ചു.
അതുവരെ, നാവെടുത്തൽ വർഗീയത മാത്രം തുപ്പിയ എന്റെ ഫേസ് ബുക്ക്‌ ഐഡി ഞാൻ ഡിആക്ടിവേറ്റ് ചെയ്തു.. അതിൽ എഴുതിയ ഓരോ വാക്കും ഇന്നുമെന്നെ നോവിക്കുന്നുണ്ട്.
ഒരു വാക്ക് മാത്രമേ പറയാനുള്ളൂ.. ജീവിതം വളരെ ചെറുതാണ്. അന്യ മതസ്ഥരോടും വിഭാഗങ്ങളോടുമുള്ള വെറുപ്പും വൈരാഗ്യവുമായി നടക്കുന്നവർക്ക് കാലം ഇന്നല്ലെങ്കിൽ നാളെ മറുപടി നൽകും.