ചെഗുവേരയുടെ അവസാന മണിക്കൂറുകൾ

ചെഗുവേരയുടെ അവസാന മണിക്കൂറുകൾ അമേരിക്കൻ പട്ടാളക്കാരനായ അർണോൾഡ് പിന്നീട് ഒരു ഇംഗ്ലീഷ് പത്രത്തിൽ എങ്ങനെ എഴുതി.
അയാളുടെ കയ്യുകളും കാലുകളും ഇരുമ്പ് ചങ്ങലകൾകൊണ്ട് ബന്ധിച്ചിരിക്കുന്നു, ഇടതു കാലിന്റെ തുടയിൽ ബുള്ളറ്റ് കൊണ്ടതിന്റെ ഒരു ദ്വാരം ഉണ്ട്. അതിലൂടെ രക്തം വാർന്ന് ഒഴുകുന്നു . എന്നാൽ എല്ലാത്തിനോടും പുച്ഛത്തോടെയുള്ള ഒരു ചിരിയോടെ അയാൾ തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി, ആ കണ്ണുകളിൽ എനിക്ക് പകയുടെ തീച്ചൂളകൾ കാണാമായിരുന്നു.. എന്നാൽ അയാളൊന്നും സംസാരിക്കുന്നില്ല , നിന്നെ ഞങ്ങൾ കൊല്ലും, അതിനുമുന്നെ എന്തെങ്കിലും ആഗ്രഹം ഉണ്ടോ , സാധിച്ചുതരാം എന്ന് പരിഹസിച്ചുകൊണ്ട് കമാണ്ടർ ചോദിച്ചപ്പോൾ ആദ്യം ഒരു ചിരിയാണ് മറുപടി ഉണ്ടായത്. എനിക്ക് രണ്ട് ആഗ്രഹങ്ങൾ അവസാനമായി ഉണ്ട് അതുകഴിഞ്ഞ് നിങ്ങൾ എന്നെ കൊന്നോളുവെന്ന് ചെ പറഞ്ഞു..
ഒന്നാമത്തെ ആഗ്രഹമായി അയാൾ പറഞ്ഞത് അവസാനമായി ഒരു ചുരുട്ട് വലിക്കണം എന്നാണ്, കമാണ്ടർ തന്റെ പെട്ടിക്കകത്തുള്ള ചുരുട്ട് അയാൾക്ക്‌ നൽകി, അയാൾ ഒരു ആസ്മാ രോഗി ആയിട്ടുപോലും ആ ചുരുട്ട് വലിച്ചുതീർക്കാൻ അയാൾക്ക്‌ നിമിഷനേരം മതിയായിരുന്നു..
ശേഷം കമാണ്ടർ രണ്ടാമത്തെ ആഗ്രഹം എന്താണ്, നിനക്ക് പോകാനുള്ള സമയമായി എന്ന് ഒരു ചെറുചിരിയോടെ ചെയെ ഓർമ്മിപ്പിച്ചപ്പോൾ ആ സ്കൂളിലെ അധ്യാപികയെ കാണണമെന്ന് ആയിരുന്നു മറുപടി.
അധ്യാപികയെ മറ്റൊരു കമാണ്ടർ കൊണ്ടുവന്നു. അധ്യാപികയോട് സ്കൂളിന്റെ അനാസ്ഥയെയും കുട്ടികളുടെ പാദനമൂല്യത്തെയും പറ്റി ചെ സംസാരിച്ചു .
അതിനുശേഷം കമാണ്ടറുടെ ചോദ്യംചെയ്യൽ ആയിരുന്നു. ചോദ്യം ചെയ്യുമ്പോളെല്ലാം അയാളുടെ ഉത്തരം മനുഷ്യമോചനം ആയിരുന്നു..
ഒരുപക്ഷെ അയാളുടെ ധീരതക്ക് മുന്നിൽ ഞാൻ പോലും അയാളെ ആരാധിച്ചുപോയിരുന്നു...
ഒരു പ്രസംഗികനെപ്പോലെ ഉറച്ച ശബ്ദത്തിലായിരുന്നു മറുപടി.. നീ മരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്, നിനക്ക് സമയമില്ല, അസ്തമയം ഒരുപക്ഷെ നിന്നെ ഓർക്കുക പോലുമുണ്ടാവില്ല എന്ന് കമാണ്ടർ പറഞ്ഞപ്പോൾ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു.
എന്നെ അസ്തമയം ഓർത്തില്ലെന്നുവരും പക്ഷെ എന്റെ ആശയങ്ങൾ നാളെ ഉദിച്ചുപൊന്തും. ഇന്ന് അസ്തമിക്കാൻ പോകുന്ന സൂര്യനിലല്ല , നാളെ ഉദിക്കാനിരിക്കുന്ന സൂര്യനിലാണ് എന്റെ ചിന്ത എന്നുപറഞ്ഞുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്നു.
എന്നാൽ കമാണ്ടർ ചൂണ്ടിക്കൊണ്ട് പറയുന്നു നിന്നെ കൊല്ലാൻ പോവുകയാണെന്ന്. അപ്പോൾ തലയുയർത്തി ചിരിച്ചുകൊണ്ട് ശബ്ദം ഉയർത്തി പറഞ്ഞു. എന്റെ ജീവനുവേണ്ടി ഞാൻ നിങ്ങളോട് മുട്ടുകുത്തി യാചിക്കുന്നതിലും നല്ലത് നിവർന്നുനിന്ന് മരിക്കുന്നതാണ് സർ , നിങ്ങൾ എന്നെ കൊന്നോളൂ, പക്ഷെ എന്നെ തോല്പിക്കാൻ കഴിയില്ല.
വിറളിപൂണ്ട ആ കമാണ്ടർ ഒരു പട്ടാളക്കാരനോട് ചെഗുവേരയെ കൊല്ലാൻ പറഞ്ഞുകൊണ്ട് പുറത്തേക്കുപോയി. ആ നിമിഷം വെടിയൊച്ചകൾ കേട്ടു. പക്ഷെ അയാൾ കരയുന്നില്ല. ഒൻപതുതവണ അയാളുടെ നേർക്ക് പട്ടാളക്കാരൻ നിറയൊഴിച്ചു. പക്ഷെ ശബ്ദമൊന്നും പുറത്തേക്കുവന്നില്ല.
വെടിയേറ്റുകിടന്ന ആ ശരീരത്തിനടുത്തെത്തിയപ്പോൾ ആ കാഴ്ചകണ്ട്‌ തരിച്ചുനിന്നുപോയി. ശബ്ദം കൊണ്ടുപോലും ശത്രുവിന്റെ മുന്നിൽ കീഴടങ്ങില്ല എന്ന് തെളിയിക്കുന്നതായിരുന്നു ആ ദൃശ്യം.
വെടിയേൽക്കുമ്പോൾ കരയാതിരിക്കാൻ സ്വന്തം കൈ അയാൾ കടിച്ചുപിടിച്ചിരുന്നു !
ഈ ദൈര്യത്തെ..... ഈ നിശ്ചയദാർഢ്യത്തെ...... മാപ്പ് എഴുതി കൊടുത്ത് രക്ഷപെടാൻ ശ്രെമിക്കാത്ത കമ്യൂണിസ്റ്റ് ഉൾക്കരുത്തിനെ.....ഇതൊന്നും ഇദ്ദേഹത്തെ വിമർശ്ശിക്കുന്നവർക്ക് സ്വപ്നം കാണാനെങ്കിലും കഴിയുമോ..?