ഇന്ത്യയുടെ സുല്‍ത്താന്‍

ഖാജാ മുഈനുദ്ദീന്‍ ചിശ്തി



രാജസ്ഥാന്‍ തലസ്ഥാനം, ജയ്പൂരില്‍ നിന്ന് 135 കീ. മീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ എത്തുന്ന പ്രദേശമാണ് അജ്മീര്‍. അവിടെയാണ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി അന്ത്യവിശ്രമം കൊള്ളുന്നത്. സിജിസ്ഥാനില്‍ നിന്നും മുത്തുനബിയുടെ(സ) പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇന്ത്യയിലേക്ക് വരുന്നത്. ചിശ്തിയ്യ ത്വരീഖതിന്റെ ശൈഖായ മഹാന്‍ 1192 ലാണ് അജ്മീറിലെത്തുന്നത്.
പൃത്വിരാജിന്റെ ഭരണത്തിനു കീഴിലായിരുന്നു അജ്മീര്‍. പിന്നീട് മുഹമ്മദ് ഗോറി പിടിച്ചെടുത്തു. പരശ്ശതം ജനങ്ങള്‍ അവിടത്തെ ശിഷ്യത്വം സ്വീകരിച്ചു. ഇസ്ലാം മതം സ്വീകരിച്ചു. അവരുടെ സ്വഭാവവും പെരുമാറ്റവുമായിരുന്നു പ്രധാന കാരണം. 1236 ലാണ് വഫാത്ത്. അവരുടെ ദര്‍ഗ പാവങ്ങളുടെ ആശ്രയഭൂമികയാണ്. പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്ന ഇടമാണ്. ഇപ്പോഴും ലക്ഷോപലക്ഷം ആളുകള്‍ അവിടേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. റജബ് മാസം ഒന്നു മുതല്‍ നാലു വരെയാണ് അവിടത്തെ ഉറൂസ് നടക്കാറുള്ളത്.