എടാ ഒന്ന് പതുക്കെയടി




ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനം പിറകില്‍ നിന്ന് ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ ജയിച്ചത്. അതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. സ്‌കോര്‍ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259, ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 261. 
റിഷഭ് പന്തിന്റെ മാസ്മരിക ഇന്നിംഗ്‌സാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ഒരു ഘട്ടത്തില്‍ 3ന് 38 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യന്‍ ബാറ്റിംഗ് റിഷഭ് പന്തും സൂര്യകുമാറും ചേര്‍ന്ന് മുന്നോട്ടുനയിക്കുമെന്ന് കരുതി. പക്ഷേ, സൂര്യകുമാറിനും പിഴച്ചു. ബട്‌ലര്‍ ക്ക് പിടി നല്‍കി മടങ്ങി. തുടര്‍ന്നാണ് ഹര്‍ദിക് പാണ്ഡ്യയും പന്തും ചേര്‍ന്ന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 
പന്ത് സൂക്ഷ്മതയോടെ കളിച്ച് സ്‌ട്രൈക്കുകള്‍ കൈമാറിയപ്പോള്‍ പാണ്ഡ്യ പന്തുകള്‍ തിരഞ്ഞു പിടിച്ച് ആക്രമിച്ചു കളിച്ചു. ഇരുവരും അര്‍ധ സെഞ്ച്വറി പിന്നിട്ടതോടെ കളി ഇന്ത്യയുടെ വരുതിയിലായി. 71 റണ്‍സ് നേടി പാണ്ഡ്യ മടങ്ങിയെങ്കിലും പന്ത് തളര്‍ന്നില്ല. ജഡേജയെ ഒരു വശത്ത് നിര്‍ത്തി ആക്രമണ ശൈലിയിലേക്ക് പതിയെ മാറി. 

സെഞ്ച്വറി പിന്നിട്ടതോടെ റിഷഭിന് പിന്നൊന്നും നോക്കാനുണ്ടായിരുന്നില്ല. നിര്‍ഭാഗ്യത്തിന് അടുത്ത ഓവര്‍ എറിയാനെത്തിയത് വില്ലിയും. ആദ്യ അഞ്ചു പന്തുകളും അതിര്‍ത്തിയിലെത്തിയതോടെ വില്ലിയുടെ മുഖം വിവര്‍ണമായി. ഇനി ഇന്ത്യക്ക് വേണ്ടത് വെറും നാലു റണ്‍സ്. തന്റെ ആറാം പന്തും അതിര്‍ത്തികടത്തി ഇന്ത്യ ജയിക്കുമെന്ന് പേടിച്ചാവണം വില്ലി അവസാന ബോള്‍ മാരകമായ യോര്‍ക്കര്‍ തിരിഞ്ഞെടുത്തത്. അപ്പോഴും പന്തിന്റെ മുഖത്ത് പതിവ് ചിരിയുണ്ടായിരുന്നു.