ഇരുട്ട്

കൂരിരുട്ടത്ത് 
കള്ളന്മാര്‍ വരുമെന്ന് 
പണ്ടുമ്മ 
പേടിപ്പിച്ചിരുന്നു. 
അന്നുമുതല്‍ 
ഇരുട്ടിനെ ഭയക്കാന്‍ തുടങ്ങി. 
പക്ഷേ, 
വൈകിയാണറിഞ്ഞത് 
വിശക്കുന്നവന്റെയും 
അശരണരുടെയും 
ശബ്ദങ്ങളെ 
ഒളിച്ചുവെച്ചാണ് 
ഇരുട്ടിത്ര 
കറുത്തു പോയതെന്ന്.