അമേരിക്കയിൽ അലാസ്കയുടെ തീരപ്രദേശത്ത് അതിശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം പുലർച്ചെയാണ് അനുഭവപ്പെട്ടത്. ശക്തമായ പ്രകമ്പനം പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി.
ഭൂകമ്പത്തിന് പിന്നാലെ, അലാസ്കയുടെ തെക്കൻ തീരപ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് ഇത് പിൻവലിച്ചതായി യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും വലിയ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അലാസ്കയിലെ സാൻഡോപോയിന്റിന് സമീപം, കടലിനടിയിൽ ഏകദേശം 9.3 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎസ്ജിഎസ് അറിയിച്ചു. അലാസ്ക പസഫിക് "റിംഗ് ഓഫ് ഫയർ" മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഭൂകമ്പങ്ങൾ സാധാരണമാണ്. എന്നിരുന്നാലും, 7.0-ന് മുകളിൽ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങൾ അപൂർവവും കൂടുതൽ ശ്രദ്ധ അർഹിക്കുന്നതുമാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികൃതർ വ്യക്തമാക്കി.
0 അഭിപ്രായങ്ങള്‍
Thanks